ന്യൂഡൽഹി: ഡല്‍ഹിയില്‍ വന്‍ ലഹരി വേട്ട. 1200 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുമായി രണ്ട് അഫ്ഗാനിസ്ഥാന് സ്വദേശികളെ ഡല്‍ഹി പോലീസ് പിടികൂടി.
മുസ്തഫ സ്റ്റാന്ക്സ(23), റഹീമുള്ള റഹീം(44) എന്നിവരാണ് അറസ്റ്റിലായത്. 312.5 കിലോഗ്രാം എംഡിഎംഎ, 10 കിലോ ഹെറോയിനും ഇവരില്‍ നിന്നും കണ്ടെത്തി. കാളിന്ദികുഞ്ച് മെട്രോ സ്റ്റേഷന് സമീപം മീത്താപൂര്‍ റോഡില്‍ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്.
2016 മുതല്‍ ഇവര്‍ ഡല്‍ഹിയിലാണ് താമസം. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.



