തിരുവനന്തപുരം: കെപിസിസി ട്രഷറർ ആയിരുന്ന അഡ്വക്കേറ്റ് വി. പ്രതാപചന്ദ്രന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കോൺഗ്രസ് നേതാക്കൾ നടത്തിയ വ്യാജ പരാമർശങ്ങളാണ് പ്രതാപചന്ദ്രന്റെ പെട്ടെന്നുണ്ടായ മരണത്തിന് കാരണമെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ മക്കൾ ഡിജിപിക്ക് പരാതി നൽകിയത്.
കോൺഗ്രസ് നേതാക്കൾ, അച്ഛന് നേരെ മാനഹാനി സൃഷ്ടിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നാണ് പ്രതാപചന്ദ്രന്റെ മക്കളായ പ്രജിത്ത്, പ്രീതി എന്നിവർ ആരോപിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പാർട്ടി പ്രവർത്തകരായ രമേശ്, പ്രമോദ് എന്നിവരാണ് വ്യാജ പ്രചരണം നടത്തിയതെന്നും ഇവർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
2022 ഡിസംബർ 20-നാണ് മുൻ മാധ്യമപ്രവർത്തകൻ കൂടിയായ പ്രതാപചന്ദ്രൻ അന്തരിച്ചത്.