കൊച്ചി: നടൻ സലിംകുമാറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‍കരിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശൻ, ഹൈബി ഈഡൻ എംപി, രമേശ് പിഷാരടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

സലിംകുമാറിന്‍റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണു സംസ്‌കാര ചടങ്ങുകൾ നടന്നത്. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം, നവ്യനായർ എന്നിവരെല്ലാം സലിം കുമാറിന് അന്തിമോപചാരമർപ്പിക്കാൻ പറവൂരിലെ ടൗൺ ഹാളിലെത്തി. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് ഭൗതികശരീരം ആംബുലൻസിലേക്ക് കയറ്റിയത്. മൃതദേഹം അദ്ദേഹത്തിന്‍റെ വീടായ ‘ലാഫിങ് വില്ല’യിൽ എത്തിച്ചപ്പോഴും പ്രിയ നടനെ ഒരു നോക്ക് കാണാനായി നിരവധി പേരാണ് എത്തിയത്.