കൊച്ചി: അന്തരിച്ച പ്രിയ നടൻ സലിം കുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ പറവൂർ ടൗൺ ഹാളിലെത്തിയ നടി നവ്യാ നായരുടെ വാക്കുകൾ സിനിമാ ലോകത്തെയും ആരാധകരെയും ഈറനണിയിക്കുന്നു. കനത്ത മഴയെ സാക്ഷി നിർത്തി, തങ്ങൾ ഒരുമിച്ച് അഭിനയിച്ച ‘മഴത്തുള്ളിക്കിലുക്കം’ എന്ന ചിത്രത്തിലെ ഒരു പ്രശസ്തമായ ഡയലോഗ് ഓർമിച്ചുകൊണ്ടാണ് നവ്യ തന്‍റെ പ്രിയപ്പെട്ട സലിമേട്ടന് വിട നൽകിയത്.

“വളരെ വേഗത്തിലാണ് അദ്ദേഹത്തിന്‍റെ ഈ വിയോഗം. ഇങ്ങോട്ട് വരുന്ന വഴിയിലുടനീളം കനത്ത മഴയായിരുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച മഴത്തുള്ളിക്കിലുക്കം എന്ന സിനിമയിൽ അവസാനമായി ഒരു ഡയലോഗുണ്ട്—’ആത്മാവിന്‍റെ സന്തോഷമാണ് മഴ’ എന്നത്. ഇങ്ങോട്ട് വരുമ്പോൾ മനസിൽ മുഴുവൻ ആ വരികളായിരുന്നു,” നവ്യാ നായർ നിറകണ്ണുകളോടെ പറഞ്ഞു.

എറണാകുളം അമൃത ആശുപത്രിയിൽ ന്യൂമോണിയ ബാധയെ തുടർന്ന് അന്തരിച്ച സലിം കുമാറിന്‍റെ ഭൗതികശരീരം രാവിലെ 9 മണി മുതൽ പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. നവ്യാ നായർക്ക് പുറമേ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, സംവിധായകൻ കമൽ തുടങ്ങി രാഷ്ട്രീയ-സിനിമാ മേഖലയിലെ നിരവധി പ്രമുഖർ പ്രിയ നടന് അവസാനമായി ആദരവർപ്പിക്കാൻ എത്തിച്ചേർന്നു.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മറ്റ് മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി.