ഹരാരെ: രാജ്യാന്തര കരിയറിലെ ആദ്യ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയെങ്കിലും സഞ്ജു സാംസണ്‍ ഇന്നലെ ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്നത് മറ്റൊരു പ്രവര്‍ത്തിയിലൂടെയാണ്. കീപ്പിങ്ങിലും ബാറ്റിങ്ങിലും തകര്‍ത്താടിയ മലയാളി താരം മത്സര ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോളാണ് കാന്‍സര്‍ ബാധിതനായ തക്കുന്‍ഡ ഒപ്പിട്ട് നല്‍ക്കാനായി പന്ത് നീട്ടുന്നത്.

പന്ത് വാങ്ങി കുശലം പറഞ്ഞ് ഒപ്പിട്ട് തിരികെ നല്‍കിയ സഞ്ജുവിന്‍റെ പ്രവര്‍ത്തിയും അതിന് ആ ആറു വയസുകാരന്‍ കുട്ടി കൈകൂപ്പി നന്ദി പറയുന്നതുമായ രംഗവും ആരാധകര്‍ക്ക് ഹൃദയസ്പര്‍ശിയായ അനുഭവമായി.

കാന്‍സറിനോട് പൊരുതുന്ന കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു സിംബാബ്‌വെ ഹരാരെയില്‍ നടന്ന രണ്ടാം ഏകദിനം സമര്‍പ്പിച്ചത്. സിംബാബ്‌വെ താരങ്ങള്‍ ഒപ്പിട്ട ജേഴ്‌സിയും 500 ഡോളറും സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ് തക്കുന്‍ഡയ്ക്ക് സമ്മാനിച്ചു.