ശനിയാഴ്ച പുലർച്ചെ വടക്കൻ ഗോവയിലെ ഷിർഗാവോ ഗ്രാമത്തിൽ ശ്രീ ലൈരായ് ദേവി ക്ഷേത്രത്തിൽ നടന്ന ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിക്കുകയും 80 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏകദേശം 30,000 മുതൽ 40,000 വരെ ഭക്തർ ഉത്സവത്തിനായി ഒത്തുകൂടിയതായും പലരും ക്ഷേത്രത്തിനടുത്തുള്ള ഒരു ചരിവിൽ നിന്നതായും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “കുറച്ച് ആളുകൾ ചരിവിൽ വീണു, മറ്റുള്ളവർ പരസ്പരം മുകളിലേക്ക് വീണു.” പോലീസ് ഡയറക്ടർ ജനറൽ അലോക് കുമാർ പിടിഐയോട് പറഞ്ഞു.
പോലീസ് പറയുന്നതനുസരിച്ച്, ഒരേ പ്രദേശത്ത് ഏകദേശം 40 മുതൽ 50 വരെ ആളുകൾ വീണു കിടന്നതാണ് തിക്കിലും തിരക്കിലും കലാശിച്ചത്. സംഭവം ആ പ്രത്യേക സ്ഥലത്ത് മാത്രമായിരുന്നു.



