2026 മെയ് 10-ന് സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, തമിഴ് രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നവർക്ക് അതിൽ വലിയ അത്ഭുതം തോന്നിയിരുന്നില്ല. കാരണം, പത്രസമ്മേളനങ്ങളിലോ രാഷ്ട്രീയ പ്രസ്താവനകളിലോ അല്ല, മറിച്ച് തന്റെ സിനിമകളിലൂടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വിജയ് ഈ മാറ്റത്തിന്റെ വിത്തുകൾ പാകുകയായിരുന്നു. ജിഎസ്ടി, കർഷക ആത്മഹത്യകൾ, വോട്ട് തട്ടിപ്പ് എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സിനിമാ ഡയലോഗുകൾ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നതിന് എത്രയോ മുൻപേ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

രജനീകാന്തും കമൽ ഹാസനും രാഷ്ട്രീയത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ, വിജയിയുടെ നീക്കങ്ങൾ കൃത്യമായ ലക്ഷ്യബോധത്തോടെയായിരുന്നു. എംജിആർ റെഫറൻസുകളും സിസ്റ്റത്തിന് എതിരെയുള്ള പോരാട്ടങ്ങളും അദ്ദേഹത്തിന്റെ ഓരോ സിനിമയെയും ഒരു രാഷ്ട്രീയ പ്രകടനപത്രികയാക്കി മാറ്റി.