ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് വേളാങ്കണ്ണി സെന്റ് മേരീസ് ബസിലിക്കയിൽ എത്തുമെന്ന സൂചനയെ തുടർന്ന് പള്ളിപ്പരിസരത്ത് വൻ തിരക്ക്. വിജയ്യെ കാണാൻ പുലർച്ചെ തന്നെ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു.
എന്നാൽ അവസാന നിമിഷം വിജയ് സന്ദർശനം റദ്ദാക്കുകയായിരുന്നു. ഇതോടെ പ്രവർത്തകർ പള്ളിയിൽ കയറി മുദ്രാവാക്യം വിളിച്ചു. അൾത്താരയുടെ മുന്നിൽ നിന്നാണ് ടിവികെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്.
തുടർന്ന് രാവിലെ നടക്കേണ്ടിയിരുന്ന വിശുദ്ധ കുർബാന മുപ്പതു മിനിറ്റ് വൈകി. പള്ളിക്കുള്ളിൽ മൊബൈൽ ഫോണും ഫോട്ടോഗ്രാഫിയും നിരോധിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് ആളുകൾ കയറിയത്.



