തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ അഞ്ചുപേരെയും കൊലപ്പെടുത്തിയത് പ്രതി അഫാൻ തനിച്ചാണെന്ന് ദക്ഷിണ മേഖല ഐ.ജി ശ്യാംസുന്ദര്‍. ഒരേ ചുറ്റിക കൊണ്ട് അടിച്ചായിരുന്നു കൊലപാതകങ്ങളെല്ലാം. ചുറ്റികയും അത് വാങ്ങിയ കടയും പൊലീസ് കണ്ടെത്തി. കൊല നടത്തിയത് സാമ്പത്തിക കാരണങ്ങൾ കൊണ്ട് മാത്രമാണെന്ന് പൊലീസ് കരുതുന്നില്ല. അഫാന്റെ മാനസികനിലയും പരിശോധിക്കുന്നുണ്ട്.

കേസന്വേഷിക്കാന്‍ മൂന്ന് ഡിവൈ.എസ്.പിമാരടങ്ങുന്ന പ്രത്യേകസംഘത്തെ റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശന്‍ നയിക്കും. അഫാനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വിശദമായി ചോദ്യം ചെയ്യും. അഫാന്‍ ഇതുവരെ നല്‍കിയ മൊഴി പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. അഫാന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തു.