ചത്തീസ്ഗഡ്: പവർ പ്ലാന്‍റിൽ 20 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ ഉൾപ്പടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ചത്തീസ്ഗഡ് പോലീസ്.

ഏപ്രിൽ 14ന് സിംഗിതരായ് ഗ്രാമത്തിലെ വേദാന്ത പ്ലാന്‍റിൽ ബോയിലറിൽ നിന്ന് ടർബൈനിലേക്ക് ഉയർന്ന മർദത്തിലുള്ള നീരാവി കൊണ്ടുപോകുന്ന സ്റ്റീൽ ട്യൂബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ 20 പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാളിനും മറ്റുള്ളവർക്കുമെതിരെ വ്യാഴാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയുടെ 289 (യന്ത്രങ്ങളോടുള്ള അശ്രദ്ധ), 3(5) (പൊതു ഉദ്ദേശ്യം), സെക്ഷൻ 106 (അശ്രദ്ധ മൂലമുള്ള മരണം) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി ശക്തി പോലീസ് സൂപ്രണ്ട് പ്രഫുൽ താക്കൂർ പറഞ്ഞു. അനിൽ അഗർവാൾ ഉൾപ്പടെ പത്ത് ആളുകളുടെ പേരാണ് എഫ്‌ഐആറിൽ ഉള്ളത്.