ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ആഭ്യന്തരപോരാട്ടം അവസാനിപ്പിക്കാൻ അടിയന്തരമായി വെടിനിർത്തൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കിഴക്കൻ, ദക്ഷിണാഫ്രിക്കൻ നേതാക്കൾ. ടാൻസാനിയയിൽ നടന്ന ഒരു ഉച്ചകോടിയിൽ, റുവാണ്ടയുടെ പിന്തുണയുള്ള എം 23 വിമതരുമായി ഉൾപ്പെടെ, അഞ്ച് ദിവസത്തിനുള്ളിൽ സമാധാന ചർച്ചകൾ നടത്താൻ എല്ലാ കക്ഷികളോടും നേതാക്കൾ ആവശ്യപ്പെട്ടു.

സർക്കാർ സേനയുമായി പോരാട്ടം നടത്തുന്ന വിമതർ, കിഴക്കൻ ഡി ആർ കോംഗോയിലെ ഗോമ നഗരം ഉൾപ്പെടെ വിശാലമായ ഭൂപ്രദേശങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ബുക്കാവുവിലേക്കുള്ള അവരുടെ മുന്നേറ്റം ആഭ്യന്തരയുദ്ധത്തിന്റെ ഭയം ഉണ്ടാക്കിയിട്ടുണ്ട്.

ചർച്ചകളുടെ ഭാഗമായി, ഗോമയ്ക്കും പരിസരപ്രദേശങ്ങൾക്കും ഒരു സുരക്ഷാപദ്ധതി തയ്യാറാക്കാൻ സൈനികമേധാവികളോട് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.