രാജ്യം കണ്ട ഏറ്റവും മോശമായ ഡാറ്റാലംഘനങ്ങളിലൊന്നിൽ, പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ചോർന്നതിനെ തുടർന്ന് യുകെയിലേക്കു സുരക്ഷിതരായി കൊണ്ടുവന്ന ആയിരക്കണക്കിന് അഫ്ഗാനികളുടെ സ്വകാര്യവിവരങ്ങൾ വീണ്ടും പുറത്തുവന്നു. 2024 ജനുവരി മുതൽ മാർച്ച് വരെ യുകെയിലേക്കു കൊണ്ടുവന്ന 3,700 അഫ്ഗാനികളുടെ പേരുകൾ, പാസ്പോർട്ട് വിശദാംശങ്ങൾ, അഫ്ഗാൻ റീലോക്കേഷൻസ് ആൻഡ് അസിസ്റ്റൻസ് പോളിസിയിൽ നിന്നുള്ള വിവരങ്ങൾ എന്നിവയാണ് വീണ്ടും ചോർന്നത്.
2022 ൽ താലിബാനിൽനിന്നു രക്ഷപെട്ട് യുകെയിലേക്കു കടക്കാൻ ശ്രമിച്ച ഏകദേശം 19,000 പേരുടെ വിവരങ്ങൾ പുറത്തുവന്ന ഡാറ്റാലംഘനത്തിന് ഒരുമാസത്തിനു ശേഷമാണ് ഇത് സംഭവിക്കുന്നത്. എന്നാൽ ഈ സംഭവം വ്യക്തികളുടെ സുരക്ഷയ്ക്ക് ഒരു ഭീഷണിയും ഉയർത്തിയിട്ടില്ലെന്നും സർക്കാർ സംവിധാനങ്ങളെപോലും ബാധിച്ചിട്ടില്ലെന്നും സർക്കാർ പറഞ്ഞു.



