2022 ല്‍ മസ്‌ക് കമ്പനി ഏറ്റെടുത്തതിനെത്തുടര്‍ന്ന് 128 മില്യണ്‍ ഡോളര്‍ പിരിച്ചുവിടലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ആരോപിച്ചുള്ള കേസില്‍ മുന്‍ ട്വിറ്റര്‍ എക്സിക്യൂട്ടീവുകളുമായും ഇലോണ്‍ മസ്‌കും എക്സ് കോര്‍പ്പും ഒത്തുതീര്‍പ്പിലെത്തി.

കഴിഞ്ഞയാഴ്ച സാന്‍ ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പരസ്യമാക്കിയിട്ടില്ല. ഇരു കക്ഷികള്‍ക്കും കരാര്‍ അന്തിമമാക്കാന്‍ അനുവദിക്കുന്നതിനായി ഒക്ടോബര്‍ 1 ലേയ്ക്ക് ഫെഡറല്‍ ജഡ്ജി ഫയലിംഗ് സമയപരിധിയും ഹിയറിംഗും മാറ്റിവച്ചു.

മുന്‍ സിഇഒ പരാഗ് അഗര്‍വാള്‍, മുന്‍ സിഎഫ്ഒ നെഡ് സെഗല്‍, മുന്‍ ചീഫ് ലീഗല്‍ ഓഫീസര്‍ വിജയ ഗാഡ്ഡെ, മുന്‍ ജനറല്‍ കൗണ്‍സല്‍ ഷോണ്‍ എഡ്‌ജെറ്റ് എന്നിവരാണ് കേസ് ഫയല്‍ ചെയ്തത്. കമ്പനി വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചതിന് മസ്‌ക് തങ്ങള്‍ക്കെതിരെ കേസ് നല്‍കിയതിന് ശേഷം, മസ്‌ക് തങ്ങള്‍ക്കെതിരെ മോശം പെരുമാറ്റത്തിന് കേസെടുത്തതായി അവര്‍ ആരോപിച്ചു.

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് എക്‌സിക്യൂട്ടീവുകള്‍ക്ക് വര്‍ഷങ്ങളോളം വാഗ്ദാനം ചെയ്തിരുന്ന പിരിച്ചുവിടല്‍ വേതനം നല്‍കാന്‍ മസ്‌ക് വിസമ്മതിച്ചുവെന്ന് കേസ് പറയുന്നു. ഓരോ എക്‌സിക്യൂട്ടീവിനും ഒരു വര്‍ഷത്തെ ശമ്പളവും ഗണ്യമായ സ്റ്റോക്ക് ഓപ്ഷന്‍ നഷ്ടപരിഹാരവും നല്‍കാനുണ്ടെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്.