2010ൽ പ്രൊഫസർ ടി.ജെ ജോസഫിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളിലൊരാളായ എം.കെ നാസറിൻ്റെ ജീവപര്യന്തം കേരള ഹൈക്കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു.
ഇപ്പോൾ നിരോധിക്കപ്പെട്ടിട്ടുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) അംഗങ്ങൾ മതനിന്ദ ആരോപിച്ചാണ് പ്രൊഫസറുടെ കൈ വെട്ടിയതിനെ തുടർന്നാണ് ഈ കേസ് ദേശീയ ശ്രദ്ധ നേടിയത്.
2010 ജൂലൈ നാലിന് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായ പ്രൊഫസർ ജോസഫ് കുടുംബത്തോടൊപ്പം പള്ളിയിൽ നിന്ന് മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെടത്. അദ്ദേഹം തയ്യാറാക്കിയ ചോദ്യപേപ്പറിൽ മുഹമ്മദ് നബിയെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.



