കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി വരാനിരിക്കേ പുതിയ ഹര്‍ജിയുമായി കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മ. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുനിയുടെ അമ്മ ശോഭന ഹര്‍ജി നല്‍കിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ക്വട്ടേഷൻ പണമായ ഒരു ലക്ഷം രൂപ സുനിയുടെ അമ്മയുടെ യൂണിയൻ ബാങ്കിന്റെ പെരുമ്പാവൂർ ശാഖയിലെ അക്കൗണ്ടിൽ എത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അപേക്ഷ നൽകിയാണ് അന്വേഷണ സംഘം അക്കൗണ്ട് മരവിപ്പിച്ചത്.
നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധിപറയുന്നത്.



