ന്നുമില്ലാത്തിടത്ത് നിന്ന് എല്ലാത്തിലേക്കുമുള്ള യാത്ര വളരെ കഠിനമേറിയതാണ്. പ്രതിസന്ധികൾ നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ച് കഠിനധ്വാനത്തിലൂടെ മാത്രമേ നമ്മുടെ മുഖത്ത് വിജയത്തിന്റെ പുഞ്ചിരി വിടരൂ. അത്തരത്തിൽ ജീവിതം തോൽപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം പിടിച്ചുനിന്ന് ഒടുവിൽ ഡോക്ടറാകാൻ ഒരുങ്ങുകയാണ് ഝാർഖണ്ഡിലെ ജംഷഡ്പുരിൽ നിന്നുള്ള ഒരു യുവാവ്.

പകൽ മൊബൈൽ ഫോൺ കവറുകൾ വിറ്റ് ചെലവിനുള്ള പണം കണ്ടെത്തുകയും പുലർച്ചെ മൂന്ന് മണി വരെ ഇരുന്ന് പഠിക്കുകയും ചെയ്ത് ഡോക്ടറാകാൻ ഒരുങ്ങുകയാണ് രോഹിത് കുമാർ. നീറ്റ് യുജി പരീക്ഷയിൽ ദേശീയ തലത്തിൽ 12,848-ാം റാങ്കാണ് രോഹിത് നേടിയെടുത്തത്. അവനിപ്പോൾ ഝാർഖണ്ഡിലെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടാനാകുമെന്ന പ്രതീക്ഷയിലാണ്. 

ഫിസിക്സ്വാല എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഈ വിജയകഥ പങ്കുവെച്ചതോടെയാണ് രോഹിതിനെ ലോകം അറിഞ്ഞത്. ഒട്ടേറെപ്പേർ അവനെ അഭിനന്ദിച്ച് കമന്റ് ചെയ്തു. ഫിസിക്സ്വാല നടത്തുന്ന സൗജന്യ പരിശീലനത്തിൽ താനും പങ്കെടുത്തിരുന്നുവെന്ന് വീഡിയോയിൽ രോഹിത് പറയുന്നു. പരിശീലന കേന്ദ്രത്തിന്റെ സ്ഥാപകനും സിഇഒയുമായ അലഖ് പാണ്ഡെ രോഹിതിനെ കടയിൽ അഭിനന്ദിക്കാനെത്തുന്നതും വീഡിയോയിൽ കാണാം.

രോഹിതിന്റെ അച്ഛന് പച്ചക്കറി മാർക്കറ്റിലാണ് ജോലി. പന്ത്രണ്ടാം ക്ലാസിന് ശേഷം രോഹിത് കോളേജിൽ ചേർന്നില്ല. പകരം നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. കോവിഡ് വ്യാപനത്തിന്റെ സമയത്ത് രോഹിത് ഒരു മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്തിരുന്നു. ഡോക്ടറാകണമെന്ന സ്വപ്നം രോഹിതിന്റെ മനസിൽ മുളച്ചത് അവിടെ വെച്ചാണ്. പുലർച്ചെ മൂന്ന് മണി വരെ പഠിച്ചശേഷം രാവിലെ ഏഴ് മണിയാകുമ്പോഴേക്ക് ജോലിക്ക് പോകാനായി എഴുന്നേൽക്കുമെന്നും മിക്ക ദിവസങ്ങളിലും ഉറക്കം നാലോ അഞ്ചോ മണിക്കൂറുകൾ മാത്രമായിരുന്നെന്നും രോഹിത് പറയുന്നു.

https://www.instagram.com/reel/DK4gsMIP9B1/?igsh=c240MzE0MjYyM3B2