തിരുവനന്തപുരം: വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭയിൽ ആറു മന്ത്രിസ്ഥാനം വേണമെന്ന് കടുത്ത നിലപാടിൽ കെ.സി വേണുഗോപാൽ പക്ഷം.

ഘടക കക്ഷികൾക്ക് 10 മന്ത്രിസ്ഥാനം നൽകിക്കഴിഞ്ഞാൽ10 മന്ത്രിമാരാണ് കോൺഗ്രസിന് ഉറപ്പായും കിട്ടുക. ആദ്യം എട്ടു മന്ത്രിമാർ വേണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യമുന്നയിച്ചിരുന്നെങ്കിലും രമേശ് ചെന്നിത്തല പക്ഷത്തിന് പരിഗണന നൽകാനാണ് ആറായി ആയി ആവശ്യം ചുരുക്കിയത്.

ആഭ്യന്തര വകുപ്പ് എ.പി. അനിൽകുമാറിനായി ആവശ്യപ്പെടാനിരുന്നെങ്കിലും രമേശ് ചെന്നിത്തലയുടെ വിഷയം വന്നതോടെ പിന്മാറുകയായിരുന്നു. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, എ.പി. അനിൽ കുമാർ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, മാത്യു കുഴൽനാടൻ എന്നിവരുടെ പേരുകളാണ് ഈ ഗ്രൂപ്പ് മുഖ്യമായും മുന്നോട്ടുവച്ചിരിക്കുന്നത്.

മൊത്തം എംഎൽഎമാരുടെ എണ്ണത്തിന്‍റെ 15 ശതമാനത്തിൽ കൂടരുത് മന്ത്രിമാരുടെ എണ്ണം എന്നാണ് വ്യവസ്ഥ. മുഖ്യമന്ത്രിയെ കൂട്ടിയാണ് ഈ കണക്ക്. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നീ പദവികളാണ് ഇതു കൂടാതെയുള്ളത്.