കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കങ്ങൾക്കിടെ ഫ്ലെക്സ് പോര് തുടരുന്നു. വിഡി-കെസി അനുകൂലികൾ തമ്മിലുള്ള പോരാണ് സംസ്ഥാനത്ത് തുടരുന്നത്. വെള്ളയമ്പലത്തെ വി ഡി സതീശന്റെ ഫ്ളക്സിൽ തുപ്പി പ്രതിഷേധം നടത്തി കോൺഗ്രസ് പ്രവർത്തകൻ. ശാസ്തമംഗലം സ്വദേശി റിയാസിന്റെയാണ് പ്രതിഷേധം. കെ സി വേണുഗോപാൽ എആർ ക്യാമ്പിൽ അടി കൊണ്ട് ചോര തുപ്പിയ കാലം മുതൽ അറിയാമെന്നു റിയാസ്.മലപ്പുറം ഡിസിസി ഓഫിസിനു മുന്നിൽ സ്ഥാപിച്ച കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ച് പ്രതിഷേധം നടന്നു.
സെക്രട്ടറിയേറ്റിന് മുന്നിൽ വിഡി സതീശനെതിരെ ചോദ്യങ്ങൾ ഉയർത്തി ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം വെള്ളയമ്പലത്ത് വീണ്ടും ഫ്ലക്സ് ഉയർത്തി. വിഡി സതീശന്റെ ഫ്ലക്സിന് മുകളിൽ പോസ്റ്റർ പതിച്ചത്. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്ക് മാപ്പില്ലെന്നും ‘ആർട്ടിഫിഷ്യൽ’ ചോയ്സിനെ കേരളം തിരിച്ചറിയുമെന്ന ഫ്ലക്സ് ആണ് ഉയർന്നത്. കോടികൾ മുടക്കി കൃത്രിമ ബുദ്ധിയാൽ പൊതുബോധം ഉണ്ടാക്കാമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് ഫ്ലെക്സിൽ പറയുന്നു.
അതേസമയം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ഇന്ന് ഡൽഹിയിൽ നിർണായക ചർച്ചകൾ. വി ഡി സതീശൻ , രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും,രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. പുലർച്ചെ ഡൽഹിയിലെത്തിയ വി ഡി സതീശന് ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കേരള ഹൗസിൽ സ്വീകരണം നൽകി. ടീം ജെൻസി എന്ന പേരിലായിരുന്നു സ്വീകരണം.



