ഉക്രൈന്  മുന്നറിയിപ്പുമായി  റഷ്യ. യുഎസിൻ്റെയും യുകെയുടെയും മിസൈലുകൾ ഉപയോഗിച്ച് ഉക്രെയ്ൻ റഷ്യയിലെ ലക്ഷ്യങ്ങൾ തകർക്കുന്നത് തുടരുകയാണെങ്കിൽ, റഷ്യ ഉടൻ തന്നെ കൈവിനെ  ആക്രമിക്കാൻ തുടങ്ങുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ  പറഞ്ഞു. 

റഷ്യയുടെ നൂതന മിസൈൽ സംവിധാനങ്ങളുടെ  ഉൽപ്പാദനം നാറ്റോ സൈനിക സഖ്യത്തേക്കാൾ 10 മടങ്ങ് കൂടുതലാണെന്നും പുടിൻ പ്രഖ്യാപിച്ചു. ഉക്രേനിയൻ തലസ്ഥാനത്തെ വ്യോമ പ്രതിരോധത്താൽ ശക്തമായി സംരക്ഷിച്ചിരിക്കുന്ന സർക്കാർ കെട്ടിടങ്ങളിൽ റഷ്യൻ ആക്രമണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ റഷ്യയെ ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നാണ് പുടിൻ പറയുന്നത്. 

 ‘ഇപ്പോൾ, പ്രതിരോധ മന്ത്രാലയവും ജനറൽ സ്റ്റാഫും ഉക്രേനിയൻ പ്രദേശത്ത് ആക്രമിക്കാനുള്ള ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നു. ഇവ സൈനിക സൗകര്യങ്ങൾ, പ്രതിരോധ, വ്യാവസായിക സംരംഭങ്ങൾ അല്ലെങ്കിൽ കൈവിലെ തീരുമാനങ്ങൾ എടുക്കുന്ന കേന്ദ്രങ്ങൾ ആകാം,’ അദ്ദേഹം പറഞ്ഞു.

നാറ്റോയുടെ ഭാഗമല്ലാത്ത ഒരു ‘നിഷ്പക്ഷ രാഷ്ട്രമായി’ ഉക്രെയ്ൻ തുടരണമെന്ന് പറഞ്ഞ  പുടിൻ  പാശ്ചാത്യ ശക്തികൾ  പ്രത്യേകിച്ച് യുഎസും യുകെയും  ഉക്രെയ്നിലൂടെ റഷ്യയുമായി യുദ്ധം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം റഷ്യയോ ഉക്രെയ്നോ അവരുടെ നഷ്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല, എന്നിരുന്നാലും പാശ്ചാത്യ ഇൻ്റലിജൻസ് ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് കണക്കാക്കുന്നു.