ഖത്തർ: തൊഴിൽ അന്വേഷകരെ ചൂഷണത്തിനിരയാക്കുന്ന ഒരു ഗൗരവമായ പ്രശ്നമാണ് എന്നും തൊഴിൽ തട്ടിപ്പ്. വ്യാജ വാഗ്ദാനങ്ങൾ നൽകി ആളുകളെ ആകർഷിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും, ഒടുവിൽ യാതൊരു ജോലിയുമില്ലാതെ നിസ്സഹായരാക്കുകയും ചെയ്യുന്ന തട്ടിപ്പ് സംഘങ്ങൾ മിഡ്ലീസ്റ്റിലെ പല രാജ്യത്തും സജീവമാണ്. ഇത്തരം തട്ടിപ്പുകൾ പലപ്പോഴും ഉയർന്ന ശമ്പളം, മികച്ച തൊഴിൽ സാഹചര്യങ്ങൾ, സൗജന്യ താമസം തുടങ്ങിയ വാഗ്ദാനങ്ങളുമായി വരുന്നു. വിശ്വസനീയമല്ലാത്ത ഏജൻസികൾ വഴിയും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയുമാണ് ഇവ കൂടുതലായി പ്രചരിക്കുന്നത്. പണം നൽകിയാൽ ഉടൻ വിസ ശരിയാക്കിത്തരാം എന്നും, വിമാന ടിക്കറ്റും മറ്റ് യാത്രാ രേഖകളും സൗജന്യമായി നൽകാം എന്നും വാഗ്ദാനങ്ങൾ ഉണ്ടാവാറുണ്ട്.

പലപ്പോഴും ഇരകൾ വിദേശത്ത് എത്തിയതിന് ശേഷമാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. വാഗ്ദാനം ചെയ്ത ജോലി ഉണ്ടാകില്ല, താമസ സൗകര്യം മോശമായിരിക്കും, അല്ലെങ്കിൽ വളരെ കുറഞ്ഞ വേതനമായിരിക്കും ലഭിക്കുക. പാസ്പോർട്ട് പിടിച്ചുവെച്ച് കൂടുതൽ പണം ആവശ്യപ്പെടുന്ന സംഭവങ്ങളും ഉണ്ട്. ഇത് മാനസികവും സാമ്പത്തികവുമായ വലിയ ആഘാതങ്ങൾക്ക് ഇരകളെ തള്ളിവിടുന്നു. ഖത്തറിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു തൊഴിൽ തട്ടിപ്പിന്റെ വാർത്ത ചിത്രം പുറത്തുവിട്ടു. ഖത്തറിൽ തൊഴിൽ തട്ടിപ്പിനിരയായ ഇന്ത്യൻ വനിതകളുടെ ചിത്രങ്ങൾ ആണ് എംബസി സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത്. തൊഴിൽ വാഗ്ദാനം ചെയ്ത് ഖത്തറിൽ എത്തിച്ച 6 ഇന്ത്യൻ സ്ത്രീകളെയാണ് കഴിഞ്ഞദിവസം എംബസി നാട്ടിലേക്ക് തിരിച്ചയച്ചത്. ഖത്തറിൽ എത്തിയപ്പോൾ ആണ് ഇവർ തൊഴിൽ തട്ടിപ്പിനിരയായ വിവരം അറിയുന്നത്. പിന്നീട് ഇന്ത്യൻ എംബസിയിൽ അഭയം തേടുകയുമായിരുന്നു.

തട്ടിപ്പിനിരയായ സ്ത്രീകളുടെ വിശദവിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല. ഇവരിൽ പലരും വീട്ടുജോലിക്കായി എത്തിയവർ ആണ്. അധികം ആളുകളും ആന്ധ്രപ്രദേശിൽ നിന്നുള്ളവരാണ്. ഓൺ അറൈവൽ വീസ സംവിധാനം ഉപയോഗിച്ച് ഇപ്പോൾ ഖത്തറിലേക്ക് വരാം. ഈ അവസരം ഉപയോഗിച്ചാണ് തൊഴിൽ തട്ടിപ്പുക്കാർ വിലസുന്നത്.

തട്ടിപ്പിനിരയായ സ്ത്രീകളുടെ വിശദവിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല. ഇവരിൽ പലരും വീട്ടുജോലിക്കായി എത്തിയവർ ആണ്. അധികം ആളുകളും ആന്ധ്രപ്രദേശിൽ നിന്നുള്ളവരാണ്. ഓൺ അറൈവൽ വീസ സംവിധാനം ഉപയോഗിച്ച് ഇപ്പോൾ ഖത്തറിലേക്ക് വരാം. ഈ അവസരം ഉപയോഗിച്ചാണ് തൊഴിൽ തട്ടിപ്പുക്കാർ വിലസുന്നത്.

ഖത്തറിൽ തൊഴിൽ അവസരങ്ങൾ എന്ന തലക്കെട്ട് നൽകി ഇത്തരക്കാർ സേഷ്യൽ മീഡിയയിൽ കാർഡ് പോസ്റ്റ് ചെയ്യും. ജോലി തോടുന്ന പാവപ്പെട്ട ജനങ്ങൾ ഈ പരസ്യത്തിൽ വീഴും. മാസങ്ങൾക്ക് മുൻപ് തമിഴ്നാട്ടിൽ നിന്നുള്ള 30ൽ അധികം ആളുകൾ ഏജന്റിന്റെ ചതിയിൽ പെട്ട് ഖത്തറിൽ എത്തിയിരുന്നു. ഇവരും എംബസിയുടെ സഹയത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. പല ഏജന്റുമായും വലിയ തുക കെെപറ്റിയാണ് ഇവരെ മിഡ്ലീസറ്റ്ലിലേക്ക് എത്തിക്കുന്നത്.

തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. വിശ്വസനീയമായതും അംഗീകാരമുള്ളതുമായ റിക്രൂട്ട്‌മെന്റ് ഏജൻസികളെ മാത്രം ആശ്രയിക്കുക. ജോലിയെക്കുറിച്ചും വിസയെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും രേഖാമൂലം വാങ്ങുക. അമിത വാഗ്ദാനങ്ങൾ നൽകുന്നവരെയും, പെട്ടെന്ന് പണം ആവശ്യപ്പെടുന്നവരെയും ശ്രദ്ധിക്കുക. എന്തെങ്കിലും സംശയം തോന്നിയാൽ ബന്ധപ്പെട്ട എംബസികളുമായോ സർക്കാർ ഏജൻസികളുമായോ ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തുക.

ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ചില രാജ്യങ്ങളിലെ പൗരന്മാർക്ക്, വിമാനത്താവളത്തിൽ എത്തിയ ശേഷം വിസ ലഭിക്കും. ഇതിനായി മുൻകൂട്ടി വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. ഓൺ അറെെവൻ വിസ ഖത്തർ നൽകുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഓൺ അറൈവൽ വിസ ലഭിക്കാൻ അപേക്ഷകന് കുറഞ്ഞത് 6 മാസ കാലാവധിയുള്ള ഒരു സാധുവായ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. കൂടാതെ, ഖത്തറിൽ നിന്ന് തിരികെ പോകാനുള്ള ഉറപ്പായ ടിക്കറ്റും , താമസിക്കുന്നതിനുള്ള ഹോട്ടൽ ബുക്കിംഗിൻ്റെ രേഖയും ഹാജരാക്കണം. ഓൺ അറൈവൽ വിസയുടെ കാലാവധി സാധാരണയായി 30 ദിവസമാണ്. ആവശ്യമെങ്കിൽ ഇത് ഒരു മാസത്തേക്ക് കൂടി നീട്ടാൻ സാധിക്കും. വിസ ലഭിക്കുന്നതിന് നിശ്ചിത ഫീസ് എയർപോർട്ടിൽ അടയ്‌ക്കേണ്ടതുണ്ട്. ഈ ഫീസ് ഓരോ രാജ്യത്തിനും വ്യത്യാസപ്പെടാം.