വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെ തുടർന്ന് തിരുവനന്തപുരം ന​ഗരത്തിൽ നാളെയും വെള്ളിയാഴ്ചയും ​ഗതാ​ഗത നിയന്ത്രണം ഉണ്ടാവും. 

നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ​നിയന്ത്രണം ഉണ്ടാവുക. 

ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. അത് അവരുടെ തീരുമാനമാണെന്നും അതില്‍ പരിഭവമോ പരാതിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം കമ്മീഷനിങ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയെങ്കിലും ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രധാനമന്ത്രി അതിനാണോ വരുന്നതെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറയട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു.

എന്നാൽ ഉത്ഘാടന ചടങ്ങിലേക്ക് തിരുവനന്തപുരം എംപി ശശി തരൂരിനും വിഴിഞ്ഞം എംഎൽഎയായ എം.വിൻസന്റിനും ക്ഷണമുണ്ട്. 

രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലേക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനും ക്ഷണം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് ക്ഷണമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു