ലാസ്‌വേഗസ്: ലാസ്‌വേഗസ് ഏരിയയിലെ ഡെമോക്രാറ്റിക് നേതാവിന് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോടതി ശിക്ഷ വിധിച്ചു. റോബട്ട് ടെല്ലസിനെ(47) ആണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

പ്രതിക്ക് 20 വർഷത്തിന് ശേഷം മാത്രമേ പരോളിന് അർഹത ഉണ്ടായിരിക്കൂ എന്നും കോടതി വ്യക്തമാക്കി. 2022 സെപ്റ്റംബറിൽ റോബട്ട് ടെല്ലസ് അന്വേഷണാത്മക പത്രപ്രവർത്തകനായ ജെഫ് ജർമനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

റോബട്ടിന്‍റെ ജോലിസ്ഥലത്തെ മോശം പെരുമാറ്റത്തെക്കുറിച്ചും സഹപ്രവർത്തകയുമായുള്ള പ്രണയ ബന്ധത്തെക്കുറിച്ചും ജെഫ് ജർമൻ പത്രത്തിൽ എഴുതിയതിനെ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.