88.16 മീറ്റർ എറിഞ്ഞ് പാരീസ് ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര ചാമ്ബ്യനായി. ആദ്യ ത്രോയിലാണ് നീരജ് ഈ ദൂരം കണ്ടെത്തിയത്. ജർമനിയുടെ ജൂലിയൻ വെബർ (87.88 മീറ്റർ) രണ്ടാമതെത്തി. ബ്രസീലിന്‍റെ ലൂയിസ് മൗറീഷ്യോ ഡാ സില്‍വ 86.62 മീറ്റർ ദൂരം എറിഞ്ഞ് മൂന്നാം സ്ഥാനം നേടി. സീസണിലെ ഡയമണ്ട് ലീഗില്‍ ആദ്യമായിട്ടാണ് നീരജ് ഒന്നാം സ്ഥാനം നേടുന്നത്.

രണ്ടാം ത്രോയില്‍ 85.10 മീറ്റർ എറിഞ്ഞ നീരജിന്‍റെ തുടർന്നുള്ള മൂന്നു ത്രോകളും ഫൗളായി. അവസാന ശ്രമത്തില്‍ 82.89 മീറ്റർ ദൂരം മാത്രമാണ് നീരജിന് കൈവരിക്കാനായത്. എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗില്‍ നീരജ് മത്സരിക്കുന്നത്.