മുംബൈ: വിവാഹ തട്ടിപ്പു നടത്തുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ മീരാഭയന്ദറിൽ നടന്ന സംഭവത്തിൽ വിരാർ സ്വദേശിനിയായ ജന്നത് (22), നാസിക് സ്വദേശി കേസരിമൽ രങ്ക (45) എന്നിവരാണ് പിടിയിലായത്.

പിതാവോ അമ്മാവനോ ആയി ചമഞ്ഞ് വധുവിനെ അന്വേഷിക്കുന്ന പുരുഷന്മാരെ രങ്ക സമീപിക്കും. തുടർന്ന് നേഹയുടെ ചിത്രങ്ങൾ അയച്ചുകൊടുക്കും. പിന്നീട് വിവാഹത്തിനുള്ള താൽപര്യം അറിയിക്കും.

വിവാഹം നടന്നാൽ പണവും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തു‌ക്കളുമായി കടന്നുകളയുന്നതാണ് ഇവരുടെ രീതി. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.

സമാനമായ അഞ്ചുകേസുകളിൽ ഇവർ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകളുണ്ടോയെന്നും കൂടുതൽ പേരെ ഇത്തരത്തിൽ ഇവർ വഞ്ചിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.