ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ലെന്ന് റിപ്പോർട്ട്. മാർച്ചിൽ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം കുട്ടികളിൽ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.
മാർച്ച് മൂന്നിനാണ് പരീക്ഷ തുടങ്ങുന്നത്. അക്കൗണ്ടിൽ തുകയില്ലെന്നാണ് ഉത്തരവിൽ നൽകുന്ന വിശദീകരണം.
മുമ്പ് പരീക്ഷകള്‍ നടത്താനുള്ള പണം സ്കൂളുകള്‍ക്ക് നേരത്തെ തന്നെ നല്‍കുമായിരുന്നു. പരീക്ഷ കഴിഞ്ഞ് പണം അധികമുണ്ടെങ്കില്‍ അത് മടക്കിനല്‍കും. എന്നാല്‍ ഇക്കുറി ഒന്ന്,രണ്ട് വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും ഇംപ്രൂവ്മെന്റ് പരീക്ഷകളും നടത്താന്‍ വിദ്യാഭ്യാസവകുപ്പില്‍ പണമില്ല എന്നതാണ് പുറത്തുവരുന്ന വിവരം.



