ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തിൽ ദുരൂഹമായ അസുഖം ബാധിച്ച് 17 പേർ മരിച്ചതിനെ തുടർന്നുള്ള മെഡിക്കൽ അലർട്ടിൻ്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും എല്ലാ അവധികളും അധികൃതർ റദ്ദാക്കി. ക്വാറൻ്റൈനിലേക്ക് അയച്ചവരുടെ എണ്ണം 230 ആയി. 

ലഖ്‌നൗവിലെ ടോക്‌സിക്കോളജി ലബോറട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അണുബാധയോ വൈറസോ ബാക്ടീരിയയോ അല്ല, വിഷവസ്തുവാണെന്നാണ് നിഗമനമെന്ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു.

രജൗരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് (ജിഎംസി) ആശുപത്രി പ്രിൻസിപ്പൽ ഡോ അമർജീത് സിംഗ് ഭാട്ടിയ വെള്ളിയാഴ്ച രജൗരിയിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയും ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും എല്ലാ അവധികളും റദ്ദാക്കിയതായി അറിയിച്ചു.