കാനഡ തിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താനാകാതെ പരാജയപ്പെട്ട ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) മേധാവി ജഗ്മീത് സിംഗ് രാജിവച്ചതായി റിപ്പോർട്ട്. ഖാലിസ്ഥാൻ അനുകൂല നേതാവായ സിംഗ് തന്റെ മൂന്നാം വിജയം കാത്തിരിക്കവെ ആണ് തോൽവി ഏറ്റുവാങ്ങിയത്.
ബ്രിട്ടീഷ് കൊളംബിയയിലെ ബർണബി സെൻട്രൽ സീറ്റിൽ ലിബറൽ സ്ഥാനാർത്ഥിയായ വേഡ് ചാംഗിനോടാണ് സിംഗ് പരാജയപ്പെട്ടത്. സിംഗ് 27 ശതമാനം വോട്ടുകൾ നേടിയപ്പോൾ, ചാംഗ് 40 ശതമാനത്തിലധികം വോട്ടുകളാണ് നേടിയത്.



