ന്യൂഡൽഹി: മുൻ തൊഴിലുടമയും ഐആർഎസ് ഉദ്യോഗസ്ഥനുമായ വ്യക്തിയുടെ 22 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാഹുൽ മീണയുടെ മൊഴി പുറത്ത്. “കൊല്ലണമെന്ന് കരുതിയതല്ല, അത് സംഭവിച്ചുപോയതാണ്” എന്ന് പ്രതി പോലീസിനോട് ആവർത്തിച്ചു പറഞ്ഞു.

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെത്തുടർന്ന് തനിക്ക് ലഭിക്കാനുണ്ടായിരുന്ന പണം ചോദിക്കാനാണ് താൻ വീട്ടിലെത്തിയതെന്നാണ് രാഹുൽ മീണ പോലീസിനോട് പറഞ്ഞത്. പണത്തെച്ചൊല്ലിയുണ്ടായ തർക്കം രൂക്ഷമായതോടെ പ്രകോപിതനായ താൻ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി അവകാശപ്പെട്ടു.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പിടികൂടുകയായിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന്‍റെ കീഴിൽ മുൻപ് ജോലി ചെയ്തിരുന്നയാളാണ് രാഹുൽ മീണ. പണം ആവശ്യപ്പെട്ട് ഇയാൾ മുൻപും കുടുംബത്തെ സമീപിച്ചിരുന്നോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പ്രതിയുടെ മൊഴി പൂർണമായും വിശ്വസിക്കാതെ സംഭവത്തിൽ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.