ഇറാനില്‍ വ്യാപക നാശനഷ്ടം വരുത്തി ഇസ്രായേലിന്റെ വ്യോമാക്രമണം. പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ മേഖലകളിലുള്ള ആറ് സൈനിക വിമാനത്താവളങ്ങള്‍ ആക്രമിച്ചതായും റണ്‍വേകള്‍, ഭൂഗര്‍ഭ ഹാംഗറുകള്‍, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍, എഫ് 14, എഫ് 5, എഎച്ച് 1 വിമാനങ്ങള്‍ എന്നിവ നശിപ്പിച്ചതായും ഐഡിഎഫ് സ്ഥിരീകരിച്ചു.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ബാസിജിലെ ആസ്ഥാനത്തും ടെഹ്‌റാന്റെ സുരക്ഷാ ചുമതലയുള്ള തരള്ള കമാന്‍ഡിലും ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തി. കുപ്രസിദ്ധമായ എവിന്‍ ജയിലിന് നേര്‍ക്കും ഇസ്രയേല്‍ വ്യോമാക്രമണമുണ്ടായി. ആക്രമണത്തില്‍ ജയിലിന്റെ മതിലുകളും മറ്റും തകര്‍ന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഇറാന്‍ പൊലീസ് പറഞ്ഞു.