കണ്ണൂര്‍: പരാജയത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന് ആര്‍എംപി നേതാവ് കെ.കെ.രമ. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍പ്പോലും വിയര്‍ത്താണ് ഇരട്ടച്ചങ്കന്‍ എന്ന് വിശേഷിപ്പിക്കുന്ന പിണറായി ജയിച്ചതെന്ന് രമ വിമര്‍ശിച്ചു.

കൈയ്യുരും കരിവള്ളൂരും അടക്കമുള്ള രക്തസാക്ഷിഗ്രാമങ്ങള്‍ കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. പാര്‍ട്ടി നേതാക്കന്‍മാര്‍ക്കെതിരായ ജനങ്ങളുടെ വികാരം പ്രകടമാണ്. പാര്‍ട്ടിയുടെ ഇന്നത്തെ പോക്കിനെതിരേ സിപിഎം അണികള്‍ തന്നെ വോട്ട് രേഖപ്പെടുത്തിയെന്നും രമ പ്രതികരിച്ചു.