ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന്, പാകിസ്ഥാൻ നേതൃത്വത്തെ, പ്രത്യേകിച്ച് കരസേനാ മേധാവി ജനറൽ അസിം മുനീറിനെ, നയിക്കുന്നത് തീവ്രമായ മതപരമായ വീക്ഷണം ആണ് എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആരോപിച്ചു.

ഡച്ച് ബ്രോഡ്കാസ്റ്ററായ എൻ‌ഒ‌എസിനോട് സംസാരിച്ച ജയശങ്കർ, പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ആക്രമണം – പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികളാണ് നടത്തിയതെന്ന് പറഞ്ഞു. അവർ ഹിന്ദു വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഇരകളെ ലക്ഷ്യം വച്ചതെന്നും അദ്ദേഹം പറഞ്ഞു.

“വിശ്വാസം സ്ഥിരീകരിച്ചതിന് ശേഷം ഇരുപത്തിയാറ് പേരെ അവരുടെ കുടുംബങ്ങളുടെ മുന്നിൽ വെച്ച് കൊലപ്പെടുത്തി. മതപരമായ ഭിന്നത സൃഷ്ടിക്കാൻ, മതത്തിന്റെ ഒരു ഘടകം മനഃപൂർവ്വം അവതരിപ്പിച്ചു,” അദ്ദേഹം പറഞ്ഞു.