ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചില്ലായിരുന്നുവെങ്കിൽ ഭരണഘടന മാറ്റാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിക്കുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര.
ഭരണഘടന നീതിയുടെയും ഐക്യത്തിൻ്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻ്റെയും സംരക്ഷണ കവചമാണെന്നും എന്നാൽ കഴിഞ്ഞ 10 വർഷമായി ഇത് തകർക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും ലോക്‌സഭയിൽ ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ലാറ്ററൽ എൻട്രിയിലൂടെയും സ്വകാര്യവൽക്കരണത്തിലൂടെയും സംവരണ നയത്തെ ദുർബലപ്പെടുത്താനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നില്ലായിരുന്നുവെങ്കിൽ ഭരണഘടന മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിക്കുമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.



