സ്പെയിൻ, ഇറ്റലി, ഫ്രാൻസ് രാജ്യങ്ങളിൽ ഉഷ്‌ണതരംഗം.  താപനില 40 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. സ്പെയിനിലെ കാട്ടുതീയും യൂറോപ്പിലെ മറ്റു ഭാഗങ്ങളിലും ഉയർന്ന താപനിലയും മൂലം ആറ് പേർ കൂടി മരിച്ചു.

സ്പെയിനിലെ കാറ്റലോണിയ മേഖലയിലെ കോസ്കോ പട്ടണത്തിന് സമീപം രണ്ട് കർഷകർ മരിച്ചു.  ഇറ്റലിയിൽ, സാർഡിനിയ ദ്വീപിലെ ബീച്ചുകളിൽ അസുഖം ബാധിച്ച് രണ്ട് പുരുഷന്മാർ മരിച്ചു. ജെനോവയിൽ ഒരു ആശുപത്രിയിലേക്ക് നടക്കുന്നതിനിടെ 80 വയസ്സുള്ള ഒരാൾ ഹൃദയാഘാതം മൂലം മരിച്ചു. വെർസൈൽസ് കൊട്ടാരം സന്ദർശിക്കുന്നതിനിടെ 10 വയസ്സുള്ള പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചുവെന്നും  റിപ്പോർട്ടുകൾ പറയുന്നു.

 ഫ്രാൻസ് അതിന്റെ രണ്ടാമത്തെ ഏറ്റവും ചൂടേറിയ ജൂൺ രേഖപ്പെടുത്തി. ഫ്രാൻസിൽ ചൂടുമായി ബന്ധപ്പെട്ട രണ്ട് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും 300-ലധികം പേർക്ക് അടിയന്തര പരിചരണം നൽകിയിട്ടുണ്ടെന്നും ഫ്രാൻസിന്റെ പരിസ്ഥിതി പരിവർത്തന മന്ത്രി ആഗ്നസ് പന്നിയർ-റുനാച്ചർ നേരത്തെ പറഞ്ഞിരുന്നു.

ഏറ്റവും ചൂടേറിയ ജൂണാണ് സ്‌പെയിനിലും ഇംഗ്ലണ്ടിലും അനുഭവപ്പെട്ടത്. കഴിഞ്ഞ മാസത്തെ ശരാശരി താപനിലയായ 23.6C (74.5F) റെക്കോർഡുകൾ ഭേദിച്ചു എന്ന് സ്‌പെയിനിന്റെ കാലാവസ്ഥാ സേവനമായ അമെറ്റ് പറഞ്ഞു. 6,500 ഹെക്ടർ വരെ സ്ഥലത്ത് തീ പടർന്നതായി അടിയന്തര സേവനങ്ങൾ അറിയിച്ചു.

തെക്കൻ നഗരമായ കോർഡോബയിൽ ബുധനാഴ്ച 41 ഡിഗ്രി സെൽഷ്യസ് താപനില ഉണ്ടാകുമെന്ന് എമെറ്റ് പ്രവചിച്ചു.  1900 ൽ റെക്കോർഡുകൾ ആരംഭിച്ചതിനുശേഷം ഫ്രാൻസ് രണ്ടാമത്തെ ഏറ്റവും ചൂടേറിയ ജൂൺ രേഖപ്പെടുത്തി. 2023 ജൂണിൽ ചൂട് കൂടുതലായിരുന്നു.  സാർഡിനിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കവിഞ്ഞിരുന്നു.