ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഉള്ളിയുടെ 20 ശതമാനം കയറ്റുമതി തീരുവ കേന്ദ്രം പിൻവലിച്ചു. ഉപഭോക്തൃ കാര്യ വകുപ്പിന്റെ ആശയവിനിമയത്തെത്തുടർന്ന് തീരുമാനം സ്ഥിരീകരിച്ചുകൊണ്ട് റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. 

ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനായി കയറ്റുമതി തീരുവ, കുറഞ്ഞ കയറ്റുമതി വില, കയറ്റുമതി നിരോധനം എന്നിവയുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സർക്കാർ നേരത്തെ ഏർപ്പെടുത്തിയിരുന്നു. 2023 ഡിസംബർ 8 മുതൽ 2024 മെയ് 3 വരെ ഏകദേശം അഞ്ച് മാസത്തേക്ക് ഈ നടപടികൾ നിലവിലുണ്ടായിരുന്നു. 2024 സെപ്റ്റംബർ 13 മുതൽ 20 ശതമാനം കയറ്റുമതി തീരുവ ബാധകമാക്കി.

നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, 2023-24 സാമ്പത്തിക വർഷത്തിൽ ഉള്ളി കയറ്റുമതി 17.17 ലക്ഷം മെട്രിക് ടണ്ണും (LMT) 2024-25 ൽ മാർച്ച് 18 വരെയുള്ള കാലയളവിൽ 11.65 LMT യും എത്തി. പ്രതിമാസ കയറ്റുമതി 2024 സെപ്റ്റംബറിൽ 0.72 LMT ആയിരുന്നത് 2025 ജനുവരിയിൽ 1.85 LMT ആയി വർദ്ധിച്ചു.