മയക്കുമരുന്നിനെതിരെ രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കാൻ കേന്ദ്രസർക്കാർ. മാർച്ച് 31 മുതൽ അടുത്ത മൂന്ന് വർഷത്തേക്ക് ക്യാമ്പയിൻ നടത്താനാണ് ലക്ഷ്യമിടുന്നത്. നാർക്കോ-കോർഡിനേഷൻ സെന്ററിന്റെ ഉന്നതതല യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യം പ്രഖ്യാപിച്ചു. മയക്കുമരുന്ന് നിർമ്മാതാക്കൾക്കും വിൽപ്പനക്കാർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

രേഖകൾ പ്രകാരം, 2014 മുതൽ 2025 വരെ 1.71 ലക്ഷം കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. മാർച്ച് 31 നകം എല്ലാ വകുപ്പുകളും ഒരു റോഡ് മാപ്പ് തയ്യാറാക്കണമെന്നും സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ ഇതിനായി ടാസ്‌ക് ഫോഴ്‌സുകളെ നിയമിക്കണമെന്നും അമിത് ഷാ നിർദ്ദേശിച്ചു.ഇന്ത്യയെ മയക്കുമരുന്ന് രഹിതമാക്കാനുള്ള പോരാട്ടം അടുത്ത മൂന്ന് വർഷത്തേക്ക് തുടരുമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

യുവാക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, അവരുടെ ഉൽപ്പാദനക്ഷമത, വർദ്ധിച്ചുവരുന്ന സാമൂഹിക അസംതൃപ്തി എന്നിവ മയക്കുമരുന്ന് ദുരുപയോഗവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.