വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും ആത്മഹത്യ കേസിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട എംഎൽഎ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതിൽ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇന്നലെ എംഎൽഎയുടെ വസതിയിലും പോലീസ് തെരച്ചിൽ നടത്തിയിരുന്നു. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി. 

നേരത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ സംയുക്ത അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. കേണിച്ചിറ പണപ്പാടിയിലെ വീട്ടില്‍ സംയുക്തസംഘം അന്വേഷണ ഉദ്യോഗസ്ഥന്‍ ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എം.എല്‍.എ.യെയുംകൂട്ടി എത്തിയ സംഘത്തിന് ആത്മഹത്യാപ്രേരണക്കേസുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. ഉച്ചയ്ക്ക് ഒന്നരയോടെയെത്തിയ സംഘം 2.15-ഓടെ മടങ്ങി.

ആത്മഹത്യാപ്രേരണക്കേസില്‍ ഒന്നാംപ്രതിയായ എം.എല്‍.എ.യെ ലിമിറ്റഡ് കസ്റ്റഡിയില്‍ മൂന്ന് ദിവസം ചോദ്യംചെയ്തിരുന്നു. ലിമിറ്റഡ് കസ്റ്റഡി അവസാനിച്ച ശനിയാഴ്ച മിക്കവാറും എം.എല്‍.എ.യുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാര്‍ അടക്കമുള്ള ആറംഗസംഘമാണ് വെള്ളിയാഴ്ച എം.എല്‍.എ.യെ ചോദ്യംചെയ്തത്.