പുതിയ ഗാസ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറും സംബന്ധിച്ച് ഖത്തറില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷവും സ്തംഭിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യം ഒരു പലസ്തീന്‍ ഉദ്യോഗസ്ഥന്‍ ബിബിസിയോട് വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വെടിനിര്‍ത്തല്‍ സമയത്ത് സഹായം എങ്ങനെ വിതരണം ചെയ്യുമെന്നതിലും ഇസ്രായേല്‍ സൈന്യത്തെ എങ്ങനെ പിന്‍വലിക്കുമെന്നതിലുമാണ് പ്രധാന തടസ്സങ്ങള്‍ നിലനില്‍ക്കുന്നതെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അതേസമയം ഈ ആഴ്ചയോ അടുത്ത ആഴ്ചയോ ഒരു കരാറിലെത്താന്‍ വളരെ നല്ല സാധ്യത ഉണ്ടെന്ന് ബുധനാഴ്ച ഡൊണാള്‍ഡ് ട്രംപ് തറപ്പിച്ച് പറഞ്ഞിരുന്നു.

യുഎസ് സന്ദര്‍ശിക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അതേസമയം, ഒരു കരാര്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. എന്നാല്‍ അതിന് ഒരു വിലയും നല്‍കേണ്ടതില്ലെന്നും ഇസ്രായേലിന്റെ അചഞ്ചലത കാരണം നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ കഠിനമാണെന്നുമാണ് ഹമാസ് പ്രതികരിച്ചത്.