സിബിഎസ്ഇ വിദ്യാർഥികളുടെ ഇൻണൽ അസസ്മെന്റ് സംവിധാനത്തിൽ മാറ്റം വരുന്നു. തുടർമൂല്യനിർണയത്തിൽ വിദ്യാർഥികൾക്കു മാർക്ക് അമിതമായി നൽകുന്നുവെന്ന വിലയിരുത്തലിൻ്റെ അടിസ്‌ഥാനത്തിലാണു തീരുമാനം.

6 മുതൽ 12 വരെ ക്ലാസുകളിൽ നിലവിലുള്ള സംവിധാനം പരിശോധിച്ചു നിർദേശങ്ങൾ സമർപ്പിക്കാനുള്ള ചുമതല ബ്രിട്ടിഷ് കൗൺസിലിനു കൈമാറാനാണു ഗവേണിങ് ബോഡിയുടെ തീരുമാനം. 10-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ 20 മാർക്കാണു ഇന്റേ ണൽ അസസ്മെന്റിലൂടെ ലഭിക്കുക.

80 മാർക്ക് വാർഷിക പരീക്ഷയുടെ അടിസ്ഥ‌ഥാനത്തിലും. 12-ാം ക്ലാസിൽ ആകെയുള്ള 100 മാർക്ക് തിയറി – പ്രാക്‌ടിക്കൽ പരീക്ഷകളിലായി വിഭജിച്ചിരിക്കുകയാണ്.

ചില വിഷയങ്ങളിൽ പ്രാക്‌ടിക്കലിന് 30 മാർക്കാണ്. സ്‌കൂളുകൾ തന്നെയാണു പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നത്. രാജ്യത്തെ അഞ്ഞൂറോളം സിബിഎസ്‌ഇ സ്‌കൂളുകളിലെ വിദ്യാർഥികളുടെ തിയറി-പ്രാക്‌ടിക്കൽ മാർക്കുകൾ തമ്മിൽ വലിയ അന്തരം കണ്ടെത്തിയെന്നും ഈ സാഹചര്യത്തിൽ സ്‌കൂളുകൾക്കു മുന്നറിയിപ്പു നൽകിയതായും ബോർഡ് ജൂണിൽ വ്യക്തമാക്കിയിരുന്നു

മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിനൊപ്പം ഇന്റേണൽ അസസ്മെൻ്റിന് അധ്യാപകർക്കു കൂടുതൽ പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.