മീശയും താടിയും വടിക്കാൻ വിസമ്മതിച്ചെന്നാരോപിച്ച് ബംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിയെ സീനിയേഴ്‌സ് മർദ്ദിച്ചു. കൃപാനിധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലാണ് സംഭവം, പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഏപ്രിലിൽ കോളേജിൽ ചേരുമ്പോൾ ഇരയായ ഗൗതമിനോട് താടി വടിക്കാൻ ആവശ്യപ്പെട്ടത് സേവ്യർ ഐസക്, വിഷ്ണു, ശരത് എന്നീ പ്രതികളാണ്. ഗൗതം വിസമ്മതിച്ചതോടെ സീനിയേഴ്‌സ് സംഘം രൂപീകരിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (എഫ്ഐആർ) പ്രകാരം വെള്ളിയാഴ്ച (ഓഗസ്റ്റ് 30) ഗൗതമിനെ ഹദോസിദ്ദപുരയിലെ പള്ളിയിലേക്ക് കൊണ്ടുപോയ സമയത്താണ് ആക്രമണം നടന്നത്. അവരുടെ ആവശ്യങ്ങൾ അനുസരിക്കാൻ യുവാവ് വിസമ്മതിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചത്. മുതിർന്ന വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനത്തിനിരയായ ഗൗതമിൻ്റെ തോളെല്ലിന് പൊട്ടലുണ്ട്.



