2024-ൽ യുഎസിലെ കത്തോലിക്കാ, ക്രിസ്ത്യൻ പള്ളികൾക്കെതിരെ 400-ലധികം ‘ശത്രുതാപരമായ പ്രവർത്തനങ്ങൾ’ നടന്നതായി റിപ്പോർട്ട്. ഫാമിലി റിസർച്ച് കൗൺസിൽ (FRC) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരമാണ് ഈ വെളിപ്പെടുത്തൽ. ഓഗസ്റ്റ് 11-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 415 ഓളം ഇത്തരം സംഭവങ്ങൾ കണ്ടെത്തി. അതിൽ 284 നശീകരണ പ്രവർത്തനങ്ങൾ, 55 തീവയ്പ്പ് കേസുകൾ, 28 ആയുധമുപയോഗിച്ചുള്ള ഭീഷണികൾ, 14 ബോംബ് ഭീഷണികൾ, മറ്റ് 47 ശത്രുതാപരമായ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

എല്ലാ മാസവും, പള്ളികൾക്കെതിരെ കുറഞ്ഞത് 20 ശത്രുതാപരമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. ജൂണിൽ 49 സംഭവങ്ങളും ഫെബ്രുവരിയിൽ 45 സംഭവങ്ങളും ഉണ്ടായി. ശരാശരി പ്രതിമാസം 35 സംഭവങ്ങൽ റിപ്പോർട്ട് ചെയ്യുന്നു. ഫാമിലി റിസർച്ച് കൗൺസിലിന്റെ 2023 ലെ റിപ്പോർട്ടിൽ നിന്നും നേരിയ കുറവാണിത്. എന്നിരുന്നാലും, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ സംഖ്യ ഇപ്പോഴും ഗണ്യമായി കൂടുതലാണ്: 2022 ൽ 198, 2021 ൽ 98, 2020 ൽ 55, 2019 ൽ 83, 2018 ൽ 50 എന്നിങ്ങനെയാണ് കണക്കുകൾ.

എഫ്‌ആർ‌സി പ്രകാരം, മിക്ക സംഭവങ്ങളിലും കുറ്റവാളികൾ ആരെന്നോ ആക്രമണത്തിന്റെ ലക്ഷ്യമോ വ്യക്തമല്ല. ചില പ്രവൃത്തികൾ ക്രിസ്തുവിശ്വാസത്തോടുള്ള വിദ്വേഷം മൂലവും ചിലത് സാമ്പത്തിക നേട്ടം മൂലവും മറ്റുള്ളവ ‘വിനാശകരമായ വിനോദത്തിൽ ഏർപ്പെടുന്ന’ കൗമാരക്കാർ ചെയ്തതായും റിപ്പോർട്ട് പറയുന്നു.

ഒറിഗോണിലെ പോർട്ട്‌ലാൻഡിലുള്ള സെന്റ് പാട്രിക്സ് കത്തോലിക്കാ പള്ളിയിലാണ് ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവരുടെ ആക്രമണം നടന്നത്.