എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡി.ജി.പി.യോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പിന്നാലെ ഞായറാഴ്ച വൈകീട്ട് ഐ.പി.എസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു. യോഗത്തിൽ മുഖ്യമന്ത്രിക്ക് നൽകേണ്ട റിപ്പോർട്ടിനെക്കുറിച്ച് ചർച്ച നടന്നതായാണ് സൂചന.
എ.ഡി.ജി.പി. എം.ആർ അജിത് കുമാറിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എയും ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അതിനായി അജിത് കുമാര്‍ ഒരു അസിസ്റ്റന്‍റിനെ വെച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍കോള്‍ ചോര്‍ത്തുന്നുണ്ട് തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പിവി അന്‍വര്‍ എം എൽ എ ഉയർത്തിയിരുന്നത്.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. എം.ആര്‍ അജിത് കുമാറിൻ്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും അന്‍വര്‍ എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട എസ്.പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



