തെഹ്റാൻ: രാജ്യത്തിന്റെ സർവസ്വമായ ഇമാം അലി ഖാംനഈയെ ബോംബിട്ട് ഇല്ലാതാക്കിയപ്പോൾ ഇസ്രായേലും അമേരിക്കയും അയച്ച നെടുനിശ്വാസം മുഴുമിപ്പിക്കാൻ അനുവദിക്കാതെ, ആ സ്ഥാനത്തേക്ക് ഉറച്ച കാലടികളോടെയും വാക്കുകളോടെയും മറ്റൊരാൾ കയറിവന്നു. അലി ലാരിജാനി എന്ന ഇറാന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു അത്.
സയണിസ്റ്റ് സഖ്യത്തിനെതിരെ ഇറാനിൽനിന്ന് ഉയരുന്ന ഏറ്റവും ശക്തമായ ശബ്ദമാണ് അലി ലാരിജാനിയുടേത്. സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി എന്ന നിലയിൽ, ഇറാനിലെ പ്രതിരോധ-സുരക്ഷാ നയങ്ങളുടെ മുഖ്യ ശിൽപി. ഡോണൾഡ് ട്രംപ് ചർച്ചകൾക്കായി മുന്നോട്ടാഞ്ഞിട്ടും ‘ഞങ്ങൾ അമേരിക്കക്കാരുമായി ചർച്ചക്കില്ല’ എന്ന് പ്രഖ്യാപിച്ച ലാരിജാനി, ഇറാനിയൻ പ്രതിരോധത്തിന്റെ കരുത്തുറ്റ പ്രതീകമായി ലോകത്തെ ഒന്നടങ്കം ആകർഷിച്ചു. മതപണ്ഡിതരുടെ പാരമ്പര്യവും സൈനിക-ഭരണകൂട അനുഭവങ്ങളും ഒത്തുചേരുന്ന അപൂർവം നേതാക്കളിൽ ഒരാളാണ് അദ്ദേഹം.



