ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഗര്‍ഭഛിദ്രം നടത്തിയാല്‍ കേസെടുക്കുന്നത് തടയാന്‍ ഗര്‍ഭഛിദ്ര നിയമനിര്‍മ്മാണത്തില്‍ മാറ്റാന്‍ വരുത്താന്‍ എംപിമാര്‍ വോട്ട് ചെയ്തു. ഈ നടപടിക്രമം കുറ്റകരമല്ലാതാക്കാനുള്ള വോട്ടെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടായത് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഗര്‍ഭഛിദ്ര നിയമങ്ങളില്‍ ഏകദേശം 60 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ മാറ്റമാണ്.

നിയമങ്ങള്‍ക്ക് പുറത്ത് ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍, ഉദാഹരണത്തിന് 24 ആഴ്ചകള്‍ക്ക് ശേഷം, ഇനി പൊലീസ് അന്വേഷണത്തിന് വിധേയരാകില്ല. നിലവിലെ നിയമ ചട്ടക്കൂടിന് പുറത്ത് ഗര്‍ഭഛിദ്രം നടത്താന്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ ഒരു സ്ത്രീയെ സഹായിക്കുന്ന ആരെയും നിയമം ഇപ്പോഴും ശിക്ഷിക്കും.

ലേബര്‍ എംപി ടോണിയ അന്റോണിയാസിയാണ് ക്രൈം ആന്‍ഡ് പൊലീസിംഗ് ബില്ലില്‍ ഭേദഗതി മുന്നോട്ടുവച്ചുത്. അത് 242 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പാസായി. മനസ്സാക്ഷിയുടെ പ്രശ്‌നമായി, എംപിമാര്‍ക്ക് അവരുടെ വ്യക്തിപരമായ വിശ്വാസങ്ങള്‍ക്കനുസരിച്ച് വോട്ട് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നിലവിലെ നിയമം ഗര്‍ഭഛിദ്രം നിയമവിരുദ്ധമാണെന്ന് പറയുന്നു. എന്നാല്‍ ഗര്‍ഭത്തിന്റെ ആദ്യ 24 ആഴ്ച വരെയും അതിനുശേഷവും സ്ത്രീയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ പോലുള്ള ചില സാഹചര്യങ്ങളില്‍ ഇത് അനുവദനീയമാണ്. 10 ആഴ്ചയില്‍ താഴെയുള്ള ഗര്‍ഭം ഇല്ലാതാക്കാന്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ തന്നെ മരുന്ന് കഴിക്കാം.

പാര്‍ലമെന്റില്‍ തന്റെ വാദങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്, ഏകദേശം 99% ഗര്‍ഭഛിദ്രങ്ങളും ഗര്‍ഭം 20 ആഴ്ച തികയുന്നതിന് മുമ്പ് നടക്കുന്നുണ്ടെന്നും, 1% സ്ത്രീകള്‍ മാത്രമേ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യങ്ങളില്‍ ഉള്ളൂവെന്നും ഗോവര്‍ എംപി ചൂണ്ടിക്കാണിച്ചു. നിയമവിരുദ്ധ ഗര്‍ഭഛിദ്ര കുറ്റങ്ങള്‍ക്ക് സ്ത്രീകളെ അറസ്റ്റ് ചെയ്ത നിരവധി കേസുകള്‍ അന്റോണിയാസി എടുത്തുകാട്ടി. 26 ആഴ്ച ഗര്‍ഭിണിയായിരിക്കെ, നിര്‍ദ്ദേശിച്ച ഗര്‍ഭഛിദ്ര മരുന്ന് കഴിച്ച ശേഷം, നിക്കോള പാക്കറെ ആശുപത്രിയില്‍ നിന്ന് പൊലീസ് സെല്ലിലേക്ക് കൊണ്ടുപോയ സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി. നാല് വര്‍ഷത്തിലേറെ നീണ്ട പോലീസ് അന്വേഷണത്തിന് ശേഷം നടന്ന വിചാരണയില്‍, താന്‍ 10 ആഴ്ചയില്‍ കൂടുതല്‍ ഗര്‍ഭിണിയാണെന്ന് തനിക്ക് മനസ്സിലായില്ലെന്ന് അവര്‍ ജൂറിമാരോട് പറഞ്ഞു.

ഈ സ്ത്രീകള്‍ക്ക് പരിചരണവും പിന്തുണയും ആവശ്യമാണ്. അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി അല്ല വേണ്ടതെന്ന് അംഗീകരിക്കുന്നതിനുള്ള തന്റെ ഭേദഗതിയെ പിന്തുണയ്ക്കാന്‍ അന്റോണിയാസി എംപിമാരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.