“പാൻ-ഇന്ത്യ സിനിമ” എന്ന പദം എല്ലാവരുടെയും പ്രിയപ്പെട്ട വാക്കായി മാറുന്നതിന് വളരെ മുമ്പ് തന്നെ, മലയാള സിനിമ അത് പ്രാവർത്തികമാക്കിയിരുന്നു. വളരെ ശാന്തമായി, സ്വാഭാവികമായി, പതിറ്റാണ്ടുകളായി; ഒരിക്കൽ പോലും അതിനെ കുറിച്ച് കൊട്ടിഘോഷിക്കാതെ തന്നെ. ശ്രദ്ധാപൂർവ്വം തന്ത്രപരമായി തയ്യാറാക്കിയ ബഹുഭാഷാ റിലീസ് പദ്ധതികളൊന്നും മലയാളത്തിൽ ഉണ്ടായിരുന്നില്ല. ഒരു സിനിമ മുഴുവൻ ഇന്ത്യയ്ക്കും വേണ്ടി നിർമിച്ചതാണെന്ന് പ്രേക്ഷകരെ ആവർത്തിച്ച് ഓർമിപ്പിക്കുന്ന ഒരു കാമ്പെയ്നുകളും ഉണ്ടായിരുന്നില്ല.
അത് തൊണ്ണൂറുകളിലാകട്ടെ, അല്ലെങ്കിൽ ഏതാനും വർഷങ്ങൾക്ക് മുൻപാകട്ടെ, ഭീമൻ ബജറ്റും ദൃശ്യവിസ്മയങ്ങളും കാട്ടി സാർവത്രികമായ ജനപ്രീതി നേടാനുള്ള യാതൊരുവിധ ശ്രമങ്ങളും മലയാള സിനിമ നടത്തിയിട്ടില്ല. മലയാള സിനിമ നല്ല കഥകൾ പറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എങ്ങനെയോ, ആ കഥകൾ ആരും സങ്കൽപ്പിച്ചതിലും കൂടുതൽ ദൂരം സഞ്ചരിക്കുകയും ചെയ്തു. ആ യാത്ര ഒരുപക്ഷേ മോഹൻലാലിന്റെയും സംവിധായകൻ ജീത്തു ജോസഫിന്റെയും ദൃശ്യം 3-ലൂടെ ഒരു വട്ടം പൂർത്തിയാക്കുകയാണ്.



