ട്രംപ് ഭരണകൂടം ചുമത്തിയ വ്യാപകമായ ഇറക്കുമതി തീരുവകൾ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെത്തുടർന്ന്, ആദ്യഘട്ട റീഫണ്ട് തുകകൾ മെയ് 11-ഓടെ വിതരണം ചെയ്യുമെന്ന് യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് അറിയിച്ചു. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) പ്രകാരം ഏർപ്പെടുത്തിയ തീരുവകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഫെബ്രുവരി 20-ന് സുപ്രീം കോടതി വിധിച്ചിരുന്നു.
ജഡ്ജി റിച്ചാർഡ് ഈറ്റൺ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ‘കേപ്പ്’ (CAPE – Consolidated Administration and Processing of Entries) എന്ന പുതിയ സംവിധാനത്തിലൂടെയാണ് റീഫണ്ട് നടപടികൾ ഏകോപിപ്പിക്കുന്നത്. ഏകദേശം 166 ബില്യൺ ഡോളർ തുക ഇത്തരത്തിൽ തിരികെ നൽകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഏപ്രിൽ 26 വരെയുള്ള കണക്കനുസരിച്ച് 1.74 ദശലക്ഷം എൻട്രികൾ റീഫണ്ട് നടപടികൾക്കായി അംഗീകരിച്ചിട്ടുണ്ട്.



