കുമളി: തേക്കടി ജലാശയത്തില്‍ ജലനിരപ്പ് താഴ്ന്നതോടെ ബോട്ട് സര്‍വീസ് പ്രതിസന്ധിയില്‍. വെള്ളം താഴ്ന്നതോടെ ബോട്ടുകളുടെ അടിത്തട്ട് ഇടിക്കുന്നതു മൂലം യാത്രക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറച്ചു. വേനല്‍ കടുത്താല്‍ ഇവിടെ ബോട്ട് സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവയ്‌ക്കേണ്ടി വരും. ഇന്നലെ തടാകത്തില്‍ 110.25 അടിയാണ് ജലനിരപ്പ്.

അവധി ആഘോഷിക്കാനെത്തിയ ആയിരക്കണക്കിന് സഞ്ചാരികള്‍ക്ക് ബോട്ടു യാത്രയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. വനം, ടൂറിസം വകുപ്പുകളാണ് തേക്കടിയില്‍ ബോട്ട് സര്‍വീസ് നടത്തുന്നത്.100-120 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ജലയാത്ര, ജല ജ്യോതി, വനജ്യോത്സന, പെരിയാര്‍ എന്നീ ബോട്ടുകളില്‍ നിലവില്‍ പകുതിപ്പേരെ മാത്രമേ കയറ്റുന്നുള്ളൂ.

സീറ്റുകള്‍കുറവായ വനദര്‍ശന, വന ലക്ഷ്മി എന്നീ ബോട്ടുകളിലും യാത്രക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. തടാകത്തില്‍ ജലനിരപ്പ് താഴ്ന്നതോടെ മരക്കുറ്റികള്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. ബോട്ടിംഗ് നിലച്ചാല്‍ അത് ഇവിടുത്തെ ടൂറിസത്തെ സാരമായി ബാധിക്കും. ടൂറിസവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന നിരവധിപ്പേരുടെ ജീവിതം വഴിയാധാരമാകാനും ഇതിടയാക്കും.

മുല്ലപ്പെരിയര്‍ അണക്കെട്ടിലെ ജലനിരപ്പിനെ ആശ്രയിച്ചാണ് തേക്കടി തടാകത്തില്‍ ബോട്ട് സര്‍വീസ് നടത്തുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 108 അടിയിലെത്തിയാല്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടാകും. തടാകം വറ്റിവരളുന്ന സന്ദര്‍ഭങ്ങളില്‍ നിലവിലുള്ള ബോട്ട് ലാന്‍റിംഗില്‍ നിന്നു രണ്ടു കിലോമീറ്റര്‍ മാറി താത്ക്കാലിക ജെട്ടി സ്ഥാപിക്കുന്ന പതിവുണ്ടായിരുന്നു.

നേരത്തെ താത്ക്കാലിക ജെട്ടി നിര്‍മിച്ചിരുന്ന സ്ഥലം ഇപ്പോള്‍ കാട്ടാനകളുടെ താവളമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവിടെ ജെട്ടി നിര്‍മിക്കുന്നത് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടേകാല്‍ അടി വെള്ളംകൂടി കുറഞ്ഞാല്‍ ബോട്ട് സര്‍വീസ് പൂര്‍ണമായും നിലയ്ക്കും.