വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായും തടഞ്ഞതായി അവകാശപ്പെട്ട് അമേരിക്ക. ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഇതുവരെ ഒരു കപ്പൽ പോലും ഈ പാതയിലൂടെ കടന്നുപോയിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വെളിപ്പെടുത്തി. മേഖലയിലെ സുരക്ഷയും സൈനിക നീക്കങ്ങളും ശക്തമാക്കിയതിന്‍റെ ഭാഗമായാണ് ഈ നടപടി.

ഹോർമുസ് കടലിടുക്കിലെ ഉപരോധം നടപ്പിലാക്കുന്നതിനായി വൻ സൈനിക സന്നാഹമാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 10,000 യുഎസ് സൈനികരെ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. 12 പടക്കപ്പലുകളും 100 വിമാനങ്ങളും ദൗത്യത്തിന്‍റെ ഭാഗമായി നിരീക്ഷണത്തിലും സുരക്ഷയിലുമുണ്ട്. ഉപരോധം ലംഘിച്ച് കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളെ യുഎസ് സേന തിരിച്ചയച്ചു. അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ആഗോളതലത്തിൽ ഭിന്നസ്വരങ്ങൾ ഉയരുന്നുണ്ട്.

യുഎസിന്‍റെ നടപടി നിരുത്തരവാദപരവും അപകടകരവുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. അതേസമയം, സ്പാനിഷ് പ്രധാനമന്ത്രി ‘ബഹുധ്രുവ ലോകം’ എന്ന ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയത് അമേരിക്കയ്ക്കുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്.

പശ്ചിമേഷ്യൻ സാഹചര്യവും ഹോർമുസിലെ നിലവിലെ അവസ്ഥയും സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രിയും ഫോണിലൂടെ ചർച്ച നടത്തിയിരുന്നു. മേഖലയിലെ സംഘർഷാവസ്ഥ ആഗോള എണ്ണ വിപണിയെയും വ്യാപാരത്തെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.