ചെന്നൈ: വിജയ് നായകനായി ജനനായകൻ റിലീസിന് മുൻപേ പ്രദർശിപ്പിച്ച സംഭവത്തിൽ ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ. കോയമ്പത്തൂരിലെ ഒരു പ്രാദേശിക ചാനലായ റാസി പ്രൈം മൂവിയിലൂടെയാണ് ജനനായകന് പ്രദർശിപ്പിച്ചത്.
ടിവികെ പ്രവർത്തകരുടെ പരാതിയിൽ എസ്. പളനിസാമി ആണ് അറസ്റ്റിലായത്. കേബിൾ ടിവി ഓഫീസിൽ പോലീസ് നടത്തിയ പരിശോധനയിൽ നാല് ഹാർഡ് ഡിസ്കും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. രണ്ടാം പകുതിയുടെ 21ാം മിനിറ്റ് വരെയാണ് പ്രദർശിപ്പിച്ചത്.
ഏപ്രില്‍ 11ന് രാത്രിയില്‍ ആയിരുന്നു സംപ്രേഷണം. ചിത്രത്തിന്റെ ഇടവേള കഴിഞ്ഞ് 21 മിനിറ്റ് വരെ പ്രദര്‍ശനം തുടര്‍ന്നെന്നും ടിവികെ പ്രവർത്തകർ ആരോപിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കരുമത്താംപട്ടിയിലെ ടിവികെ അണികളാണ് പോലീസിനെ സമീപിച്ചത്.



