ഡെറാഡൂൺ: പാക് ഭീകരർക്ക് സർക്കാർ വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഡെറാഡൂണിലെ സർക്കാർ, പ്രതിരോധ സ്ഥാപനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ചോർത്തി നൽകിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് വിക്രാന്ത് കശ്യപ് (29)നെയാണ് അറസ്റ്റ്ചെയ്തത്.

ഉത്തരാഖണ്ഡ് പോലീസിന്‍റെ പ്രത്യേകദൗത്യസംഘമാണ് വെള്ളിയാഴ്ച ഇയാളെ പിടികൂടിയത്. പാക് രഹസ്യാന്വേഷണവിഭാഗവുമായി സഹകരിച്ചുപ്രവർത്തിക്കുന്ന ഷെഹ്സാദ് ഭട്ടി എന്ന ഭീകരന്‍റെ നിർദേശപ്രകാരമാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നു ദൗത്യസംഘം തലവൻ എസ്എസ്പി അജയ് സിംഗ് പറഞ്ഞു.

പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റുചില ഭീകരരുമായും ഇയാൾ ബന്ധം പുലർത്തുന്നുണ്ട്. വാട്സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങി സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു ആശയവിനിമയമെന്നും എസ്എസ്പി പറഞ്ഞു.