കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും.

‌നിലവിലെ പോലീസ് അന്വേഷണം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയിലേക്ക് മാത്രം ഒതുങ്ങിയെന്നും, ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണമോ അല്ലെങ്കിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്‍റെ അന്വേഷണമോ വേണമെന്നാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടിരിക്കുന്നത്.

പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളും അതിന് പിന്നിലെ ബെനാമി ഇടപാടുകളും ശരിയായ രീതിയിൽ അന്വേഷിച്ചിട്ടില്ലെന്ന് കുടുംബം കോടതിയിൽ വാദിച്ചു. എന്നാൽ നിലവിലെ അന്വേഷണം കൃത്യമായ ദിശയിലാണെന്നും എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടാൽ അത് കേസിൽ വലിയ വഴിത്തിരിവാകും. പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി സ്വീകരിക്കുമോ അതോ കൂടുതൽ അന്വേഷണത്തിന് നിർദ്ദേശിക്കുമോ എന്നതാണ് ഇന്ന് അറിയേണ്ടത്.